My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Saturday, 2 November 2019

സുന്ദരികൾക്ക് പിന്നാലെ ഓടിത്തീർത്ത ജീവിതം, ജനറൽ ഗീബൽസ് എന്ന നാസി കാസനോവയുടെ അന്തഃപുര വിശേഷങ്ങൾ

പോൾ ജോസഫ് ഗീബൽസ് എന്ന പേരുകേട്ടാൽ അതാരാണ് എന്നുറപ്പിച്ച് പറയാനാവില്ലെങ്കിലും മലയാളികൾ ഒരു കാര്യം പറയും. നുണയുമായി എന്തോ ബന്ധമുള്ള ആളാണ് ടിയാൻ എന്ന്. എങ്ങനെ പറയാതിരിക്കും? കേരളത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന ഒരുവിധം എല്ലാ രാഷ്ട്രീയ വിശദീകരണയോഗങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അവർ പറഞ്ഞു കേട്ടിട്ടുള്ള ഒന്നാണ്, 'ഗീബൽസിയൻ തന്ത്രം' എന്നത്. അതിന്റെ അർത്ഥവും അവർക്കറിയാം. "ഒരേ നുണ നൂറുവട്ടം ആവർത്തിച്ചു പറഞ്ഞാൽ അത് സത്യമായി മാറും" എന്നതാണ്  ആ തന്ത്രം. ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിലെ രാഷ്ട്രീയ, നയതന്ത്ര, സാമൂഹിക മണ്ഡലങ്ങളിൽ ആവർത്തിച്ചു പ്രയോഗിക്കപ്പെട്ട് ഫലസിദ്ധി തെളിയിക്കപ്പെട്ടിട്ടുള്ള ഒരു തന്ത്രമാണത്. 
ഹിറ്റ്‌ലർ എന്ന സ്വേച്ഛാധിപതിയായ നാസി നേതാവിന്റെ പ്രചാരണവിഭാഗം(Propaganda Department) തലവനായിരുന്നു ഡോ. പോൾ ജോസഫ് ഗീബൽസ്. ചില്ലറക്കാരനല്ല അദ്ദേഹം. ഹൈഡൽബർഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് പത്തൊമ്പതാം നൂറ്റാണ്ടിലെ കാല്പനികനാടകങ്ങളിൽ ഗവേഷണം നടത്തി പിഎച്ച്ഡി ബിരുദം നേടിയ ഗവേഷകൻ. ഇരുപതിലധികം പുസ്തകങ്ങൾ രചിച്ച മഹാപണ്ഡിതൻ.
ഗീബൽസിന്റെ തലയിലേക്ക് നാസിസം വന്നുകേറുന്നത് 1924 -ലാണ്. ആയിടെയാണ് അഡോൾഫ് ഹിറ്റ്‌ലർ എന്ന നേതാവിനെയും അദ്ദേഹം പരിചയിക്കുന്നത്. ഹിറ്റ്‌ലർ നടത്തിയ പ്രസംഗങ്ങളിൽ മനംമയങ്ങിയിട്ടാണ് ഗീബൽസ് NSDAP എന്ന നാസിപാർട്ടിയിൽ അംഗത്വം നേടുന്നത്. ഹിറ്റ്‌ലർ ചെയ്ത പല ക്രൂരതകളെയും തന്റെ പ്രചാരവേലകൾ കൊണ്ട് വെളുപ്പിച്ചെടുത്തിരുന്നത് ഗീബൽസ് ആയിരുന്നു. ഏറെ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ ആവശ്യമുള്ളേടത്ത് അക്രമം ഇളക്കിവിടാനും മിടുക്കനായിരുന്നു ഗീബൽസ്. ജന്മനാ ഒരു കാലിന് ചെറിയൊരു വൈകല്യമുണ്ടായിരുന്നു ഗീബൽസിന്. എന്നാൽ, അതിനെ നിസ്സാരവത്കരിക്കാൻ ഉതകും മട്ടിലുള്ള കുശാഗ്രബുദ്ധി അദ്ദേഹത്തെ നാസി ജർമനിയുടെ തെരുവുകളിൽ 'പോയിസൺ ഡ്വാർഫ്' ( പാഷാണം കുള്ളൻ) എന്ന ഇരട്ടപ്പേരിന് അർഹനാക്കി.

ഗീബൽസിന്റെ തലയിലേക്ക് നാസിസം വന്നുകേറുന്നത് 1924 -ലാണ്. ആയിടെയാണ് അഡോൾഫ് ഹിറ്റ്‌ലർ എന്ന നേതാവിനെയും അദ്ദേഹം പരിചയിക്കുന്നത്. ഹിറ്റ്‌ലർ നടത്തിയ പ്രസംഗങ്ങളിൽ മനംമയങ്ങിയിട്ടാണ് ഗീബൽസ് NSDAP എന്ന നാസിപാർട്ടിയിൽ അംഗത്വം നേടുന്നത്. ഹിറ്റ്‌ലർ ചെയ്ത പല ക്രൂരതകളെയും തന്റെ പ്രചാരവേലകൾ കൊണ്ട് വെളുപ്പിച്ചെടുത്തിരുന്നത് ഗീബൽസ് ആയിരുന്നു. ഏറെ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ ആവശ്യമുള്ളേടത്ത് അക്രമം ഇളക്കിവിടാനും മിടുക്കനായിരുന്നു ഗീബൽസ്. ജന്മനാ ഒരു കാലിന് ചെറിയൊരു വൈകല്യമുണ്ടായിരുന്നു ഗീബൽസിന്. എന്നാൽ, അതിനെ നിസ്സാരവത്കരിക്കാൻ ഉതകും മട്ടിലുള്ള കുശാഗ്രബുദ്ധി അദ്ദേഹത്തെ നാസി ജർമനിയുടെ തെരുവുകളിൽ 'പോയിസൺ ഡ്വാർഫ്' ( പാഷാണം കുള്ളൻ) എന്ന ഇരട്ടപ്പേരിന് അർഹനാക്കി.

No comments: